ഇങ്ങനെ ഒരു സിനിമ ഉളള കാര്യം അതിന്റെ വര്‍ക്കുകള്‍ നടക്കുന്ന സമയത്തൊന്നും അറിഞ്ഞിരുന്നില്ലെന്നും അതിലെ ഒരു സീന്‍ പോലും പകര്‍ത്തിയിട്ടില്ലെന്ന് തനിക്ക് ബോധ്യമുളളിടത്തോളം കാലം കുപ്രചാരണങ്ങള്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
സിനിമയുടെ റീമേക്കുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജമാണ്. നിലവിലെ സാഹചര്യത്തില്‍ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ സാധിക്കില്ലെന്നും റിപ്പോർട്ടർ ലൈവിനോട് വിപിൻ ദാസ് പറഞ്ഞു.